Wednesday, 31 October 2012

ഗ്യാസ് ഇന്റെ ഉപയോഗം കുറച്ചു കൊണ്ടുള്ള പാചകം





ഓരോ ദിവസം ചെല്ലും തോറും സാധാരണക്കാരന്റെ ജീവിതം ദുസ്സഹമായി തീരുകയാണ്. ഇനി മുതല്‍ ഒരു ഗ്യാസ് കണക്ഷന്‍ ഉള്ള ആള്‍ക്ക് വര്‍ഷത്തില്‍ ഒന്‍പതു സി ലണ്ടാര്‍ മാത്രമേ കിട്ടുകയുള്ളൂ. അങ്ങനെ വരുമ്പോള്‍ വളരെ സൂക്ഷിച്ചു ഉപയോഗിച്ചെങ്കില്‍ മാത്രമേ നമുക്ക് ഒരു വര്ഷം മുഴുവന്‍ ഗ്യാസ് ഉപയോഗിക്കാന്‍ പറ്റുകയുള്ളു. അതിനു ഉപയോഗം കുറയ്ക്കുക എന്നത് മാത്രമാണ് പോം വഴി. എങ്ങനെയാണു ഉപയോഗം കുറച്ചു നല്ല രീതിയില്‍ പാചകം ചെയ്യാം എന്ന് നോക്കാം. 

1. മിക്ക ആളുകളും ഗ്യാസ് ഓണ്‍ ആക്കി വെച്ചതിനു ശേഷമാണു പത്രം എടുക്കാന്‍ തന്നെ പോകുന്നത്. അങ്ങനെ ചെയ്യാതെ പാചകത്തിന് വേണ്ട എല്ലാ സാധനങ്ങളും അടുപ്പിച്ചു വെച്ചതിനു ശേഷമേ അടുപ്പ് കത്തിച്ചു പാചകം തുടങ്ങാവു. അപ്പോള്‍ നമുക്ക് ഒരു പത്തു ശതമാനം ഗ്യാസ് ലഭിക്കാന്‍ സാധിക്കും. 

2. പാചകം എന്തും ആയിക്കൊള്ളട്ടെ അവിശ്യത്തിനു  മാത്രം വെള്ളം ഒഴിക്കുക. കൂടുതല്‍ വെള്ളം ഒഴിച്ചാല്‍ പാചക സമയം നീണ്ടുപോകുകയും ഗ്യാസ് ഇന്റെ ഉപയോഗം കണ്ടമാനം കൂടിപോകാന്‍ ഇട വരൂ ത്തുന്നു.അതില്‍ കൂടി അറുപതു ശതമാനത്തോളം ഗ്യാസ് നഷ്ടപെടുന്നു കൂടാതെ നമ്മുടെ വിഭവത്തിലെ പോഷകാംശങ്ങള്‍ നഷ്ടപെടുകയും നമ്മുടെ കീശ കാലി ആകുകയും ചെയ്യും. 

3. പാചകത്തിന് ഉപയോഗിക്കുന്ന പാത്രങ്ങള്‍ നല്ലവണ്ണം കഴുകിയതിനു ശേഷം ഉപയോഗിച്ചാല്‍ ഗ്യാസ് ലാഭിക്കുകയും ആരോഗ്യം സംരക്ഷിക്കുക്കയും ചെയ്യാം. പാത്രങ്ങള്‍ നല്ല വണ്ണം കഴുകിയിലെങ്കില്‍ അതില്‍ പറ്റിയിരിക്കുന്ന ലവണ അംശങ്ങള്‍ ചൂട് വിഭവങ്ങളിലേക്ക് എത്തുന്നതിനെ പത്തു ശതമാനം വരെ കുറക്കുന്നു.

4. വീട്ടിലുള്ള എല്ലാവരും ഒരുമിച്ചു ആഹാരം കഴിക്കാന്‍ ഇരുന്നാല്‍ പോക്കറ്റ്‌ ഇന്റെ ആരോഗ്യവും മാനസിക ആരോഗ്യവും കൂടും. കൂടാതെ വീണ്ടും വീണ്ടും ഭക്ഷണ സാധനങ്ങള്‍ ചൂടക്കുന്നത് ഒഴിവാക്കുകയും അതിലൂടെ ഗ്യാസ് ലാഭിക്കുകയും ചെയ്യാം. 

5. പാചകം വേഗത്തില്‍ ആക്കാന്‍ പ്രഷര്‍ കുക്കര്‍ ഉപയോഗിക്കുക. സാധാരണ രീതിയെ അപേക്ഷിച്ച് കുക്കറില്‍ പാചകം ചെയ്താല്‍ ഇരുപതു ശതമാനം ഗ്യാസ് ലാഭിക്കാന്‍ സാധിക്കും. കുക്കറില്‍ സപ്പ രേടര്‍ ഉപയോഗിച്ചാല്‍ ഒരേ സമയം ഒന്നില്‍ കൂടുതല്‍ വിഭവങ്ങള്‍ പാചകം ചെയ്യാന്‍ സാധിക്കും. അതുപോലെ ശരിയായ അളവില്‍ ഉള്ള കുക്കര്‍ ഉപയോഗിച്ചും ഇന്ധനം ലാഭിക്കാവുന്നതാണ്. 

6. ഗ്യാസ് അടുപ്പില്‍ പാചകം ചെയ്യുമ്പോള്‍ പാത്രം മൂടിവെക്കാന്‍ മറക്കരുത്. പാത്രം മൂടിവേച്ചാല്‍ പാചകം വളരെ വേഗം നടക്കുകയും ഗ്യാസ് ലാഭിക്കുകയും ചെയ്യാം. 

7. വിഭവങ്ങള്‍ തിളക്കാന്‍ തുടങ്ങുമ്പോള്‍ അടുപ്പിന്റെ തീ കുറച്ചു വെക്കുക. തീ കുറക്കതിരുന്നാല്‍ ഗ്യാസ് ഇന്റെ നഷ്ടം കൂടികൊണ്ടിരിക്കും. അങ്ങനെ കുറച്ചാല്‍ 25 ശതമാനം വരെ ഇന്ധനം ലാഭിക്കാം. 

8. കടലയും, പരിപ്പും തലേ ദിവസം വെള്ളത്തില്‍ കുതിര്‍ത്തു വെച്ചിട്ട് പിറ്റേ ദിവസം പാചകം ചെയ്താല്‍ ഇന്ധന ഉപയോഗം കുറക്കാന്‍ സാധിക്കും. നേരിട്ട് പാചകം ചെയ്യുന്നതിനേക്കാള്‍ ഇരുപതു ശതമാനം കുറവ് ഇന്ധനവും സമയവും മതി പാചകത്തിന്. 

9. ചുവടു പരന്ന പാത്രത്തില്‍ പാചകം ചെയ്താല്‍ ഇന്ധനം ലാഭിക്കാം. ചുവടു  വശം വ്യാസം കൂടിയ പാത്രം ഉപയോഗിച്ച് പാചകം ചെയ്താല്‍ തീ ജ്വാല പത്രത്തിന് വെളിയില്‍ വരുന്നത് തടയുകയും ചൂട് മുഴുവനായി പാത്രത്തിന്റെ അടിയില്‍ ലഭിക്കുക്കയും ചെയ്യും. ഇതിലൂടെ 15 ശതമാനം വരെ ഇന്ധനം ലാഭിക്കാം. 

10. പാചകത്തിന് ചെറിയ ബര്‍ണര്‍ ഉപയോഗിക്കുകയോ, വലിയ ബര്‍ണര്‍ സിം മോഡില്‍ ആക്കി ഉപയോഗിക്കുകയോ ചെയ്താല്‍ കൂടുതല്‍ സമയം എടുത്താലും പത്തു ശതമാനം വരെ ഇന്ധനം ലാഭിക്കുകയും ഗ്യാസ് ഇന്റെ അമിത ഉപയോഗം കുറക്കുകയും ചെയ്യാം. 


Friday, 26 October 2012

സ്വര്‍ണ ത്തിലെ എസ് ഐ പി നിക്ഷേപം ഇനി ഡി മാറ്റ്‌ അക്കൗണ്ട്‌ ഇല്ലാതേ യും





സ്വര്‍ണ നിക്ഷേപത്തിന്റെ സാധ്യതകളെ കുറിച്ച് ഇന്ത്യ യിലെ ആളുകളെ പഠിപ്പിക്കേണ്ട കാര്യം ഇല്ലല്ലോ. സ്വര്‍ണത്തിന്റെ മൂല്യം എന്നും ഉയര്ന്നുകൊണ്ടേ ഇരിക്കുന്നു. നമ്മുടെ നിക്ഷേപത്തിന് സ്ഥിരത നല്‍കുന്നതടക്കം ഒട്ടനവധി നേട്ടങ്ങളാണ് ഈ മഞ്ഞ ലോഹത്തിലെ നിക്ഷേപതിനുള്ളത്. പനപെരുപ്പത്തെ ചെറുക്കാനുള്ള ഹെട്ജിംഗ് ഉപകരണ മായും ദീര്‍ഖ കാലം വരുമാനം നല്‍കുന്ന നിക്ഷേപ മാര്‍ഗം ആയും നമുക്ക് സ്വര്‍ണത്തെ ഉപയോഗിക്കാം. 
 

ഇന്ത്യന്‍ രൂപയിലെ സ്വര്‍ണവില കണക്കാക്കുക ആണെങ്കില്‍ 2012 ജൂലൈ വരെ ഉള്ള ഒരു ദശകത്തിനിടയില്‍ 18.69 ശതമാനം വളര്‍ച്ചയാണ് കോമ്പൌണ്ട് അടിസ്ഥാനത്തില്‍ കൈവരിക്കനയിട്ടുള്ളത്.   ഏതാണ്ട് ഓഹാരികളുടെതിനു സമാനമായ റിട്ടേണ്‍ തന്നെ ആണിത്. അമേരിക്കന്‍ ഡോളര്‍ നു എപ്പോഴെല്ലാം ഇടിവ് വന്നിട്ടുണ്ടോ അപ്പോഴെല്ലാം നിക്ഷേപകര്‍ ഒരു സുരക്ഷിത നിക്ഷേപ മാര്‍ഗമായി സ്വര്‍ണത്തെ കാണാന്‍ തുടങ്ങി. 
 

ഇങ്ങനെ ഒരു സാഹചര്യത്തില്‍ നിക്ഷേപകര്‍ക്ക് ചിന്തിക്കാവുന്ന ഒരു രീതി ആണ് ഖട്ടം ഖട്ടമായി സ്ഥിരമായി സ്വര്‍ണ യുണിറ്റ് കളില്‍ നിക്ഷേപിക്കുക്ക എന്നത്. SIP എന്ന ഓമനപേരില്‍ അറിയപെടുന്ന സിസ്ടമാടിക് ഇന്‍വെസ്റ്റ്‌ മെന്റ് രീതിയെ കുറിച്ചാണ് പറഞ്ഞു വരുന്നത്. ഡി മാറ്റ്‌ അക്കൗണ്ട്‌ ഇല്ലാതെ തന്നെ ഇതു സാധ്യമാവുകയും ചെയ്യും. വേറെ ബുദ്ധിമുട്ട് ഒന്നും ഇല്ലാതെ തന്നെ കുറഞ്ഞ തുകകള്‍ സ്വര്‍ണത്തില്‍ നിക്ഷേപിക്കാം എന്നതാണ് ഇ ഫണ്ടിന്റെ ഒരു ഗുണം. 
 

ഈ രീതിയിലുള്ള നിക്ഷേപങ്ങള്‍ക്ക് അവസരം നല്‍കുന്ന ഒരു ഫണ്ട്‌ ആണ് ഐ ഡി ബി ഐ പുറത്തിറക്കിയ ഐ ഡി ബി ഐ ഗോള്‍ഡ്‌ ഫണ്ട്‌. ഇ ടി ഫ് ഇല്‍ നിന്ന് ലഭിക്കുന്നത് പോലെ ഉള്ള ഒരു വരുമാനം ലഭ്യമാക്കുക എന്നതാണ് ഇ ഫണ്ട്‌ ഇന്റെ ലക്‌ഷ്യം. അഭ്യന്തര സ്വര്നവിലയാണ് ഇ ഫണ്ട്‌ ഇന്റെ അടിസ്ഥാന സൂചികയായി നിശ്ചയിച്ചിരിക്കുന്നത്. ഈ ഫണ്ട്‌ ലെ പണം ഇ ടി ഫ് ഇല്‍ നിക്ഷേപം നടത്തി അതുവഴി 99.5 (ഏതാണ്ട് 24 കാരറ്റ് ) പരിശുദ്ധി ഉള്ള സ്വര്‍ണം വാങ്ങാനാണ് ഉപയോഗിക്കുന്നത്. സ്വര്‍ണത്തില്‍ നിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഏറ്റവും നല്ല ഫണ്ട്‌ ആണിത്. കൂടാതെ തന്നെ ബ്രോകിംഗ് അക്കൗണ്ട്‌ കളും, ഡീ മാറ്റ്‌ അക്കൗണ്ട്‌ ഒപെരറ്റ് ചെയ്യുന്ന ബുദ്ധി മുട്ടുകള്‍ ഒഴിവാകുകയും ചെയ്യും. 


കുമാരനല്ലൂര്‍ ഉത്സവത്തിന്‌ നവംബര്‍ 20 നു കൊടിയേറും.





കുമാരനല്ലൂര്‍ ദേവി shethrathille ഉത്സവം നവംബര്‍ 20 നു കൊടിയേറി 29 നു ആറാട്ടോടെ സമാപിക്കും. 28 നു തൃ കാര്‍ത്തിക 21,23,27 തീയതികളില്‍ ഉത്സവ ബലി ദര്‍ശനം നടക്കും. 20 നു നാലിന് കടിയക്കോല്‍ ഇല്ലത്ത് കൃഷ്ണന്‍ nambudhiriyude കാര്‍മികത്വത്തില്‍ ആണ് കൊടിയേറ്റ്. kanvension പന്തലില്‍ 5.30 നു പഞ്ചരക്ന കീര്‍ത്ത ആലാപനം നടക്കും. ഏഴിന് സാംസ്‌കാരിക സമ്മേളനവും കല പരിപാടികളുടെ ഉത്ഖടാനവും നടക്കും.സാംസ്‌കാരിക സമ്മേ ളനം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ulkhadanam ചെയ്യും. 

Thursday, 25 October 2012

ഹ്യുണ്ടായ് യുടെ ബ്രാന്‍ഡ്‌ മൂല്യം വളരെ വേഗം ഉയരുന്നു.





ലോകത്തെ 100 പ്രമുഖ ബ്രാന്‍ഡ്‌ കളില്‍ 53ആം സ്ഥാനത്തേക്ക് സ്വന്തം മൂല്യം ഉയര്‍ത്തി ഹ്യുണ്ടായ് മോട്ടോര്‍ കമ്പനി എതിരാളികളെ അമ്പരപ്പിക്കുന്നു. കമ്പനി കളുടെ സാമ്പത്തിക നിലയും വിപണിയിലെ നൂതന പരിഷ്കാരങ്ങളും പ്രതികരണങ്ങളും അടക്കം പഠന വിധേയമാക്കി ബ്രാന്‍ഡ്‌ വാല്യൂ നിര്‍ണയിക്കുന്ന ആഗോള ബ്രാന്‍ഡ്‌ consultant ആയ ഇന്റര്‍ ബ്രാന്‍ഡ്‌ ആണ് പുതിയ റിപ്പോര്‍ട്ടില്‍ ഹ്യുണ്ടായ് യുടെ മൂല്യം 24.4 ശതമാനം ഉയര്‍ന്നതായി കണ്ടെത്തി. 
 

എട്ടു വര്‍ഷമായി 84 അം സ്ഥാനത്തായിരുന്ന ഹ്യുണ്ടായ് 53 ലേക്ക് ഉയര്‍ന്നത് ആഗോള ബ്രണ്ടുകളെ ഞെട്ടിക്കുക തന്നെ ചെയ്തു. ഓട്ടോ മൊബൈല്‍ കമ്പനി എന്നുള്ളതില്‍ കവിഞ്ഞു ലോകത്തെ ഏറ്റവും മികച്ച ബ്രണ്ടുകളില്‍ ഒന്ന് എന്നാ നിലയിലേക്ക് ഹ്യുണ്ടായ് അതിവേഗം വളരുകയനെന്നാണ് ഇന്റര്‍ ബ്രാന്‍ഡ്‌ പറയുന്നത്. ആപ്പിള്‍ ഉം ഗൂഗിള്‍ ഉം ഒക്കെ പോലെ. 

1967 ലാണ് സൌത്ത് കൊറിയന്‍ കമ്പനി ആയ ഹ്യുണ്ടായ് മോട്ടോര്‍ ഗ്രൂപ്പ്‌ തുടങ്ങുന്നത്. ഇപ്പോള്‍ കൊറിയക്ക് വെളിയില്‍ 6 നിര്‍മാണ ശാലകള്‍ കമ്പനിക്ക്‌ ഉണ്ട്. 2011 ഇല്‍ മാത്രം 40 ലക്ഷത്തിലധികം വാഹനങ്ങള്‍ ആഗോളതലത്തില്‍ വിറ്റഴിച്ചു. 80000 പേര്‍ ഇവിടെ ജോലി ചെയ്യുന്നു. 1977 ഇല്‍ കമ്പനി യുറോപ്പില്‍ വില്പന ആരംഭിച്ചു. I 30 ആണ് യുറോപ്യന്‍ രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ വിറ്റഴി ക്കപെടുന്ന മോഡല്‍. 
 

ഹ്യുണ്ടായ് ക്ക് പിന്നാലെ കൊറിയയിലെ കിയ മോട്ടോര്‍സ് ഉം ലോകത്തിലെ മികച്ച ബ്രാന്‍ഡ്‌ കളുടെ പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. 87 അം സ്ഥാനം ആണ് കിയക്ക്‌ കിട്ടിയത്. കിയും ലോകത്തിലെ വളരെ വേഗം വളരുന്ന ബ്രണ്ടുകളില്‍ ഒന്നാണ്. കിയയും ഹ്യുണ്ടായ് യുടെ ഉടമസ്ഥതയില്‍ ഉള്ള കമ്പനി ആണ്. 

ഹ്യുണ്ടായ് യുടെ ബ്രാന്‍ഡ്‌ മൂല്യം 

വജ്രം മാത്രമുള്ള ഒരു ഗ്രഹം കണ്ടെത്തി.





ഭുമിയുടെ ഇരട്ടി വലിപ്പം ഉള്ള മറ്റൊരു ഗ്രഹം കണ്ടെത്തി. അതിന്റെ വലിയൊരു ഭാഗം വജ്രം കൊണ്ടാണ് ഉണ്ടാക്കിയിരിക്കുന്നത്. സുര്യനെപോലെ ഇരിക്കുന്ന ഈ ഗ്രഹത്തെ കണ്ടെത്തിയത് യു എസ് ഇലെ ഇന്ത്യന്‍ വംശജന്‍ ആയ ശാസ്തന്ജന്‍ നിക്കു മധുസുധനനും ഫ്രഞ്ച് ശാസ്ത്രന്ജനന്‍ ആയ ഒലിവര്‍ മൌസിസും ആണ്. 55 കിന്ക്രി എന്ന് പേരിട്ടിരിക്കുന്ന ഈ ഗ്രഹത്തിന്റെ മുന്നിലൊരു ഭാഗം വജ്രം ആണെന്ന് ഇവര്‍ പറയുന്നു. ഭുമിയില്‍ നിന്ന് 40 പ്രകാശ വര്ഷം (230 ലക്ഷം കോടി മൈല്‍ )അകലെ കര്‍ക്കിടക രാശിയിലാണ് ഈ ഗ്രഹം. 

ഭുമിയെക്കള്‍ എട്ടു മടങ്ങ്‌ ഭാരം, അതിവേഗം കരങ്ങുന്നതുകൊണ്ട് ഗ്രഹത്തിലെ ഒരു വര്‍ഷത്തിന്റെ ധ്യ്ര്‍ക്യം വെറും 18 bhawma മണിക്കൂര്‍ കളനന്നു പറയപെടുന്നു. ഗ്രഹത്തിന്റെ ഉപരിതലത്തില്‍ കൊടും ചൂടാണ് (2148 ഡിഗ്രി സെല്‍ഷ്യസ്).


ടാറ്റാ ആര്യ ഇനി മുതല്‍ 10 ലക്ഷത്തിനു താഴെ ലഭിക്കും.




ഇന്ത്യയിലെ പ്രമുഖ വാഹന നിര്‍മാതാക്കളായ ടാറ്റാ മോട്ടോര്‍സ് അവരുടെ വിലകൂടിയ ക്രോസ് ഓവര്‍ ടാറ്റാ ആര്യ യുടെ വില കുറച്ചു. സവിശേഷതകളില്‍ ചില്ലറ മാറ്റങ്ങള്‍ വരുത്തിയാണ് ഇതു സാധിച്ചത്. ഡല്‍ഹിയിലെ എക്സ് ഷോ റൂം വില 9.95 ലക്ഷം. ഇ വാഹനത്തിന്റെ പേര് ആര്യ pure lx എന്നാണ്. utility വാഹന വിപണിയില്‍ പുതിയ തരംഗം തീര്‍ക്കാന്‍ ആര്യ pure lx ളുടെ ടാറ്റാ മോട്ടോര്‍സ് നു സാധിക്കും എന്നാണ് വിലയിരുത്തല്‍. ആദ്ടംബരത്തിലും യാത്ര സുഖത്തിലും കാര്യമായ വിട്ടു വീഴ്ച് വരുത്താതെ 10 ലക്ഷം രൂപയില്‍ താഴെ വിലക്ക് വാഹനം വില്‍ക്കുക എന്നതാണ് കമ്പനി യുടെ ലക്‌ഷ്യം. 

2.2 ലിറ്റര്‍ dycore എഞ്ചിന്‍ ആണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. 139 BHP കരുത്തും 320 nm torque ഉം ആണ് ഈ എഞ്ചിന്‍ ഇന്റെ വാഗ്ദാനം. four ബൈ ടു ഡ്രൈവുള്ള കാറില്‍ അഞ്ചു സ്പീഡ് ,മാനുവല്‍ transmission ആണ് ഖടിപ്പിചിരിക്കുന്നത്. എന്നാല്‍ വില കുറക്കാനുള്ള തന്ത്രത്തില്‍ ആന്റി ലോക്ക് ബ്രകിംഗ് sistem ,usb മുതലായവ ടാറ്റാ ഇതില്‍ നിന്നും ഒഴിവാക്കി. 


Wednesday, 24 October 2012

വായുവില്‍ നിന്ന് പെട്രോള്‍




ബ്രിട്ടനിലെ ഒരു ചെറുകിട കമ്പനി അന്തരീക്ഷ വായുവും വെള്ളവും ഉപയോഗിച്ച് പെട്രോള്‍ ഉണ്ടാക്കുന്ന വിദ്യ കണ്ടു പിടിച്ചതായി അവകാശപെടുന്നു. ഇങ്ങനെ പെട്രോള്‍ ഉണ്ടാക്കുന്നതിനു വന്‍ തോതില്‍ കറന്റ്‌ ചിലവാകുന്നത് കൊണ്ട് ഈ ടെക്നോളജി കൊണ്ട് പ്രയോജനം ഉണ്ടാകുമോ എന്നാ കര്യത്തില്‍ സംശയമാണ്.

അന്തരീക്ഷത്തിലെ കാര്‍ബണ്‍ ദയോക്സിടും വെള്ളം വികടിച്ചുണ്ടാകുന്ന ഹൈഡ്രജനും ചേര്‍ത്ത് നിര്‍മിക്കുന്ന മെഥനോള്‍ ആണ് പുതിയ ഇന്തനതിന്റെ അടിസ്ഥാനം. വടക്കന്‍ ഇംഗ്ലണ്ട് ഇലെ എയര്‍ fuel sindication എന്ന കമ്പനി ലണ്ടന്‍ എഞ്ചിനീയറിംഗ് കോണ്ഫ്രെന്‍സ് ലാണ് ഇ വിദ്യ അവതരിപിച്ചത്. ലളിതമായ ഒരു രസപ്രവര്തനതിലൂടെ അന്തരീക്ഷ വായു വിലെ കാര്‍ബണ്‍ dayoxide നെ വേര്‍തിരിച്ചു എടുക്കുകയാണ് ആദ്യം ചെയ്യുന്നത്. വ്യ്ദ്യുതി ഉപയോഗിച്ച് വെള്ളത്തിലെ ഹൈഡ്രജനും ഓക്സിജനുമായി വികടിപ്പിക്കുകയാണ് അടുത്ത പടി. ഇങ്ങനെ കിട്ടുന്ന ഹൈഡ്രജനും കാര്‍ബണ്‍ dyoxide ഉം സംയോജിപിച്ചു മെഥനോള്‍ ഉണ്ടാക്കും. മേധാനോലിനെ ഒരു ഗ്യാസ് ലിന്‍ fuel രയാക്ടര്‍ രിലുടെ  കടത്തിവിട്ടാല്‍ ഏറെ കുറെ പെട്രോളിന് സമാനമായ ഒരു ഇന്ധനം കിട്ടും. ഇത് വാഹനങ്ങളുടെ പെട്രോള്‍ ടാങ്കില്‍ നേരിട്ട് ഉപയോഗിക്കാം. 

പക്ഷെ ഇതു വ്യവസായിക അടിസ്ഥാനത്തില്‍ നടപ്പാക്കാന്‍ പറ്റുമോ എന്ന് കണ്ടു അറിയണം. 

വായുവില്‍ നിന്ന് പെട്രോള്‍